സാമന്തയ്ക്ക് 100 കോടിയിലേറെ ആസ്തി; വിവാഹമോചനസമയത്ത് 200 കൊടുത്തിട്ടും വാങ്ങിയില്ല

Update: 2024-05-05 10:33 GMT

തെന്നിന്ത്യൻ താരറാണി സാമന്തയുടെ ആസ്തി സംബന്ധിച്ച റിപ്പോർട്ട് ആണ് വൈറലായത്. തമിഴിലും തെലുങ്കിലും  ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്കു ജീവൻ നൽകിയ താരം സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു. സിനിമയിൽ നിന്നും മറ്റ് പരസ്യ ചിത്രങ്ങളിൽ നിന്നുമായി സാമന്ത സ്വന്തമാക്കിയത് 100 കോടിയിലേറെ രൂപയുടെ സ്വത്ത് ആണ്.

സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സാമന്ത തന്‍റെ പ്രതിഭ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.  സിനിമയിൽ അഭിനയിക്കുന്നത് മുഴുനീള കഥാപാത്രം വേണമെന്നൊന്നും താരത്തിനു നിർബന്ധമില്ല. ചെറിയ അതിഥി വേഷങ്ങൾക്കു പോലും നടി ഈടാക്കുന്നത് കോടികളാണ് എന്നാണ് റിപ്പോർട്ടുകൾ. പുഷ്‌പ ഒന്നാം ഭാഗത്തിൽ ഹിറ്റായ പാട്ട് സീനിൽ അഭിനയിക്കാൻ താരംഅഞ്ച് കോടി വാങ്ങിയെന്നാണ് പറയുന്നത്. 

നിലവിൽ സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഈടാക്കുന്ന പ്രതിഫലം ഒന്ന് മുതൽ നാല് കോടി വരെയാണ്. ഇത് പ്രാഥമിക വരുമാനം മാത്രമാണ്.     ഹൈദരബാദിലെ ജൂബിലി ഹില്‍സിലെ ബംഗ്ലാവിന് സമാനമായ വീട്ടിലാണ് സാമന്ത താമസിക്കുന്നത്. അതും ടൗൺ ഏരിയയിലാണ്.

വിവാഹ മോചനത്തിനു ശേഷം 200 കോടി രൂപ നാഗചൈതന്യയും കുടുംബവും സമാന്തയ്ക്ക് വാഗ്‌ദാനം നൽകിയെങ്കിലും സാമന്ത അതു നിരസിക്കുകയായിരുന്നു.  വിവാഹ ജീവിതം പരാജയപ്പെട്ടതിന് കാശ് വേണ്ട എന്നായിരുന്നുവത്രെ സമാന്തയുടെ നിലപാട്.

Tags:    

Similar News