ഗുണ്ട സംഘങ്ങളുമായി ബാറില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തി; യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

Update: 2024-10-16 05:01 GMT

ഗുണ്ടാ സംഘങ്ങളുമായി ബാറിൽ ഒത്തുതീർപ്പ് ചർച്ചയ്‌ക്കെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹിൽസ് പാർക്ക്' ബാറിലായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടർന്ന് ക്രമിനൽ കേസിൽപ്പെട്ട ആഷിക് പത്ത് ദിവസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് ആഷിക് ബാറിൽ എത്തിയതെന്നാണ് വിവരം.

സംസാരം തർക്കത്തെ തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ഒമ്പതോളം മുറിവകുൾ ആഷികിന്റെ ദേഹത്തുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയവരെ പൊലീസ് രാവിലെയോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Tags:    

Similar News