അവിഹിതബന്ധത്തെ എതിർത്ത ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Update: 2023-12-14 06:56 GMT

കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ എതിർത്ത ഭാര്യയെ ഭർത്താവ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി. ദർശൻ എന്നയാളാണ് പ്രതി. ഗോണിബീഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ഭാര്യ ശ്വേതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ജീവിതം അവസാനിപ്പിച്ചുവെന്ന് കാണിച്ച് ഇതൊരു ആത്മഹത്യയാക്കി ചിത്രീകരിക്കാൻ ദർശൻ ശ്രമിച്ചിരുന്നു.

പിന്നീട്, ശ്വേതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ശ്വേതയെ കൊന്നതാണെന്ന് യുവതിയുടെ മാതാപിതാക്കൾക്ക് സംശയം തോന്നിയിരുന്നു. തങ്ങൾ എത്തുന്നതിനുമുമ്പ് സംസ്‌കാരം നടത്താൻ ദർശൻ ശ്രമിച്ചതോടെയാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. ഹൃദയാഘാതമല്ല മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നത്.

പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ശ്വേതയും ദർശനും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നുവെന്നും മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഈയിടെ ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദർശൻ അടുപ്പത്തിലായി. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശ്വേത യുവതിയെ വിളിച്ച് ദർശനുമായി ഭർത്താവുമായുള്ള ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിൽ പ്രകോപിതനായ ദർശൻ ശ്വേതയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് റാഗി കൊണ്ടുള്ള വിഭവത്തിൽ സയനൈഡ് ചേർന്ന് ഭാര്യക്ക് നൽകി. ഇതു കഴിച്ചാണ് ശ്വേത മരിച്ചത്.

Tags:    

Similar News