Blog

  • സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്; പുരുഷവിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: പി.സതീദേവി

    സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്; പുരുഷവിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: പി.സതീദേവി

    പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച  പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മീഷനുകൾ നിലകൊള്ളുന്നത്.

    സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്. അവർക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

    പുരുഷ മേധാവിത്വ സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയിൽ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടന ശില്പികൾ ആലോചിച്ച് ആർട്ടിക്കിൾ 15 ന് മൂന്നാം ഉപ വകുപ്പ് ചേർത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തിൽ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ  ചെയ്യുന്നതായി കണ്ടെത്തിയാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും അധികാരം നൽകുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകൾ ദേശീയ-സംസ്ഥാന തലങ്ങളിൽ രൂപീകരിക്കപ്പെട്ടതെന്നും ചെയർപേഴ്സൺ ഓർമിപ്പിച്ചു.

    വീട്ടുമുറ്റത്തെ പുല്ലുപോലും പറിക്കുവാനുള്ള കഴിവ് സ്ത്രീകൾക്കില്ല എന്നു കരുതപ്പെട്ടിരുന്ന സമയത്താണ് തൊഴിലുറപ്പ് നിയമം പാർലമെന്റ് കൊണ്ടുവന്നത്. അന്ന് എല്ലാവർക്കും, സ്ത്രീകൾക്ക് പോലും ഇക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യത്തിന്റെ വികസനത്തിൽ തങ്ങൾക്കും പങ്കുവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഈ പദ്ധതിയിലൂടെ വനിതകൾക്ക് ലഭിച്ചു.

    സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പഴയ കാഴ്ചപ്പാട് പോലും മാറിയ സാഹചര്യമാണ് ഇന്നുള്ളത്. ഏതു തൊഴിലും തനിക്ക് ചെയ്യാൻ കഴിയുമെന്ന് സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞു. അതേസമയം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇന്നും കുറവില്ലെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാട്ടി.

  • എഐ അപകടകരം: സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്; മസ്ക് രണ്ടാമത്തെ ജന്മിയെന്ന് സ്പീക്കർ ഷംസീർ

    എഐ അപകടകരം: സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്; മസ്ക് രണ്ടാമത്തെ ജന്മിയെന്ന് സ്പീക്കർ ഷംസീർ

    നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം.

    എഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസമാണെന്നും എ.എൻ. ഷംസീർ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ നമ്മളെ സ്വാധീനിക്കുന്നു.

    ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ് ആണ്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി എന്നും സ്പീക്കർ വിമർശിച്ചു. നിര്‍മിത ബുദ്ധിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഷംസീറിന്റെ പ്രസംഗം.

    എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്നായിരുന്നു ഗോവിന്ദന്റെ ആദ്യ പ്രസ്താവന. ഇതു വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായെത്തിയ അദ്ദേഹം, എഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുധ്യം വര്‍ധിക്കുമെന്നും ഇതു തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയര്‍ത്തുമെന്നും അഭിപ്രായപ്പെട്ടു.

  • ‘ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല; വിദ്യാസമ്പന്നം ആണെങ്കിൽ മാത്രമെ ഇന്ത്യ വികസിത രാജ്യമാവുകയുള്ളു’: കപിൽ സിബൽ

    ‘ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല; വിദ്യാസമ്പന്നം ആണെങ്കിൽ മാത്രമെ ഇന്ത്യ വികസിത രാജ്യമാവുകയുള്ളു’: കപിൽ സിബൽ

    ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി രാജ്യസഭ എംപി കപിൽ സിബൽ. പൗരത്വ അവകാശം ഉപയോഗിച്ചുകൊണ്ട് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

    ‘നിങ്ങൾ ഒരു സമൂഹത്തിൽ താമസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വോട്ട് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയോ പാർട്ടിയോ സമൂഹത്തെ സേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ വേണ്ടി നിങ്ങൾക്കതിൽ പങ്കുചേരേണ്ടി വരും. ഇത് സാധാരണമായ ഒരു കാര്യമാണ്. വോട്ട് ചെയ്യാതിരുന്നാൽ പിന്നെ നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല. പൗരാവകാശം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്’- കപിൽ പറഞ്ഞു.

    വികസിത ഭാരതത്തിന് വോട്ട് നൽകുവെന്ന് ഒരാൾ പറയുന്നത് കേട്ടു. ഇന്ത്യ വിദ്യാസമ്പന്നം ആകുമ്പോഴേ വികസിത രാജ്യമാവുകയുള്ളു എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല. ഒരു ഉദ്യോഗസ്‌ഥൻ ഇങ്ങനെ പറയാൻ പാടില്ല. ഇങ്ങനെ പറയുന്നത് പ്രചാരണത്തിന് തുല്യമാണ്. ഇലക്ഷൻ കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതുവരെ, അതിന്റെ വിശുദ്ധി കളങ്കപ്പെടുത്താതെ നമ്മുടെ രാഷ്ട്രീയത്തിൽ സൂക്ഷിക്കുകയാണ് വേണ്ടത്- കപിൽ പറഞ്ഞു.

  • നഗ്നത ഒരു കലാരൂപം, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്റെ ഭാര്യയെ; ഗ്രാമി തോറ്റെന്ന് കാനിയേ വെസ്റ്റ്

    നഗ്നത ഒരു കലാരൂപം, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്റെ ഭാര്യയെ; ഗ്രാമി തോറ്റെന്ന് കാനിയേ വെസ്റ്റ്

    ഗ്രാമി പുരസ്‌കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ച് വിവാദം ഉണ്ടാക്കിയ ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ഗായകനുമായ കാനിയേ വെസ്റ്റ് രംഗത്ത്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും നഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ പറഞ്ഞു. വേദിയിൽ നഗ്നത പ്രദർശിപ്പിച്ചപ്പോൾ കടുത്ത വിമർശനം ഉയർന്നതോടെ ബിയാങ്കയ്ക്കൊപ്പം കാനിയേയും പുറത്തുപോയിരുന്നു. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണെന്നും ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അപ്രസക്തമായെന്നുമാണ് കാന്യേ പറയുന്നത്. ഞങ്ങൾ ഗ്രാമിയെ തോൽപ്പിച്ചു എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

    67-ാമത് ഗ്രാമി വേദിയാണ് നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായത്. ബിയാങ്കയെയും കാനിയേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കറുത്ത മേൽവസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയിൽ അത് നീക്കം ചെയ്യുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങൾ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. കാലിഫോർണിയയിലെ ലോസ് ആഞ്ജലീസാണ് ഗ്രാമിയുടെ വേദി. കാലിഫോർണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നതിന് 1000 ഡോളർ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. 2022 ലാണ് കാനിയേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികൾക്കെതിരേ ആരോപണമുയർന്നിട്ടുണ്ട്.

  • കുവൈത്ത് സിറ്റി മാർത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു

    കുവൈത്ത് സിറ്റി മാർത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു

    കുവൈത്ത് സിറ്റി മാർത്തോമാ ഇടവകയുടെ 22-മത് കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ നടത്തി. ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസ് അധ്യക്ഷത വഹിച്ചു.

    സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജിതിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. റവ. പി.ജെ. സിബി, റവ. ജേക്കബ് വർഗീസ്, റവ. പ്രമോദ് മാത്യൂ തോമസ്, റവ. ബിനു ചെറിയാൻ, റവ. ബിനു എബ്രഹാം, സജു വി. തോമസ്, ബിജോയ് ജേക്കബ് മാത്യൂ എന്നിവർ സംസാരിച്ചു. ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റർ എന്നിവർ ഗാനസന്ധ്യക്ക് നേതൃത്വം നൽകി.

    വിവിധ കലാപരിപാടികൾ, ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, ഭക്ഷണശാലകൾ, നാടൻ തട്ടുകട എന്നിവയും ക്രമീകരിച്ചിരുന്നു. ജനറൽ കൺവീനർ ബിനു തോമസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ജോഫി വർഗീസ് നന്ദിയും പറഞ്ഞു.

  • ഷോപ്പിംഗ് മാളും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ പൊലീസ് യൂണിഫോമിൽ എത്തുന്നത് വിലക്കി കുവൈത്ത്

    ഷോപ്പിംഗ് മാളും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ പൊലീസ് യൂണിഫോമിൽ എത്തുന്നത് വിലക്കി കുവൈത്ത്

    ഷോപ്പിങ് മാളുകളും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ ആറു സ്ഥലങ്ങളിൽ യൂനിഫോമിൽ വരരുതെന്ന് പൊലീസിന് കർശന നിർദേശം. സഹകരണ സംഘങ്ങൾ, വിവാഹവും മറ്റു പരിപാടികളും, മൃതദേഹ സംസ്കാര ചടങ്ങ്, അനുശോചന പരിപാടി എന്നിവിടങ്ങളിലാണ് ഔദ്യോഗികജോലിയുടെ ഭാഗമായി അല്ലാതെ പൊലീസ് യൂനിഫോമിൽ വരരുതെന്ന് നിർദേശം നൽകിയത്.

    ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം അൽ നവാഫ് മുന്നറിയിപ്പ് നൽകി. പൊലീസ് സേനയുടെ അന്തസ്സ് പരിപാലിക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങളിലെ സുഗമമായ പ്രവർത്തനത്തിന് ഭംഗം വരാതിരിക്കാനുമാണ് നടപടി.

    യൂനിഫോമിൽ എത്തുന്ന പൊലീസുകാർ ഡിസ്കൗണ്ട് ചോദിക്കുമ്പോൾ വ്യാപാരികൾ സമ്മർദത്തിലാകാറുണ്ട്. അവർ വ്യക്തിപരമായും വളരെ സ്വാഭാവികമായും ആണ് ചോദിക്കുന്നതെങ്കിലും സെയിൽസ് ജീവനക്കാർക്ക് സമ്മർദം ഉണ്ടാകുന്നു. ഇത് ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

  • കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയിൽ

    കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയിൽ

    കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് ബസ് ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ്മറിഞ്ഞാണ് അപകടം ഉണ്ടായത്. 50ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

  • ഒരുമ അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി

    ഒരുമ അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി

    കെ.ഐ.ജി കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കണ്ണൂർ മാടായി മുട്ടം സ്വദേശി മുഹമ്മദ് ഹാരിസിന്റെ കുടുംബത്തിന് നാലുലക്ഷവും കൊല്ലം കിളികൊല്ലൂർ സ്വദേശി മൊയ്‌ദീൻ കുഞ്ഞ് ശംസുദ്ദീന്റെ കുടുംബത്തിന് മൂന്നുലക്ഷവും പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശി ജിൻസ് ജോസഫിന്റെ കുടുംബത്തിന് രണ്ടു ലക്ഷവുമാണ് നൽകിയത്.

    ഹാരിസിന്റെ കുടുംബത്തിന് ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, അൻവർ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ കുവൈത്തിലാണ് തുക കൈമാറിയത്.

    മൊയ്‌ദീൻകുഞ്ഞ് ശംസുദ്ദീന്റെ അവകാശികൾക്ക് സാമൂഹികപ്രവർത്തകരായ ഇസ്മായിൽ ഗനി, എ. ഖലീലുല്ല എന്നിവരുടെ നേതൃത്വത്തിലും ജിൻസ് ജോസഫിന്റെ അവകാശികൾക്ക് സാമൂഹികപ്രവർത്തകരായ പി.എച്ച്. റഷീദ്, ജമാഅത്തെ ഇസ്‍ലാമി റാന്നി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദാലി, സെക്രട്ടറി റഷീദ് എന്നിവരുടെ നേതൃത്വത്തിലും വീട്ടിലെത്തി തുക കൈമാറി.

  • പൊതുമേഖല സ്വദേശിവത്കരണം ശക്തമാക്കുമെന്ന് കുവൈത്ത്

    പൊതുമേഖല സ്വദേശിവത്കരണം ശക്തമാക്കുമെന്ന് കുവൈത്ത്

    കുവൈത്തിൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അധികൃതർ. അർഹരായ സ്വദേശി ഉദ്യോഗസ്ഥരെ വിവിധ സർക്കാർ വകുപ്പുകളിൽ സെൻട്രൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സിസ്റ്റംവഴി നിയമിക്കുമെന്ന് സിവിൽ സർവിസ് ബ്യൂറോ വ്യക്തമാക്കി.

    ഓരോ തസ്തികയിലും സ്വദേശിവത്കരണം നടപ്പാക്കേണ്ട ശതമാനം നിശ്ചയിച്ചുനൽകിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തുന്നുണ്ട്. സ്വദേശിവത്കരണ നിയമം നടപ്പാക്കിയ ശേഷം നിരവധി വിദേശികളെ പിരിച്ചുവിട്ടു.

    യോഗ്യരായ സ്വദേശികളെ ആവശ്യത്തിന് ലഭിക്കാത്തതിനാൽ ചില മന്ത്രാലയങ്ങൾ പൂർണ സ്വദേശിവത്കരണം നടപ്പാക്കാൻ സാവകാശം ചോദിച്ചിട്ടുണ്ട്. ക്രമേണ കുവൈത്തികളെ വളർത്തിക്കൊണ്ടുവന്ന് പൊതുമേഖല പൂർണമായി സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യം. മാർച്ച് 31 മുതൽ നോൺ-സ്പെഷലൈസ്ഡ് തസ്തികകളിൽ വിദേശികളുടെ തൊഴിൽ കരാറുകൾ പുതുക്കില്ലെന്ന് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു.

  • കുവൈത്തിൻ്റെ പുതിയ പ്രതിരോധമന്ത്രി ചുമതലയേറ്റു

    കുവൈത്തിൻ്റെ പുതിയ പ്രതിരോധമന്ത്രി ചുമതലയേറ്റു

    കുവൈത്ത് പ്രതിരോധ മന്ത്രിയായി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് ചുമതലയേറ്റു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

    കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹ് തുടങ്ങിയവർ സംബന്ധിച്ചു.

    ഇതുവരെ ശൈഖ് ഫഹദ് അൽ യൂസുഫ് സുഊദ് അസ്സബാഹ് പ്രതിരോധ മന്ത്രിയുടെ കൂടി ചുമതല വഹിച്ചു വരുകയായിരുന്നു. അദ്ദേഹം ഇനി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ചുമതല നിർവഹിക്കും.