2025ലെ സമാധാനത്തിനുളള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനിസ്വേലയുടെ മുഖ്യപ്രതിപക്ഷ നേതാവായ മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. വെനസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങളെ മാനിച്ചാണു പുരസ്ക്കാരം . വർധിച്ചുവരുന്ന ഇരുട്ടിനിടയിലും ജനാധിപത്യത്തിന്റെ ദീപം ആളിക്കത്തിക്കുന്ന ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ പോരാളി” എന്നാണ് നോബൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാറ്റ്നെ ഫ്രൈഡ്‌നെസ് വിശേഷിപ്പിച്ചത്.
വെനസ്വേലയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവാണ് മച്ചാഡോ. ഒരിക്കൽ ഭിന്നിച്ചുനിന്ന പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനും സ്വതന്ത്ര തിരഞ്ഞെടുപ്പിനായുള്ള ആവശ്യം ഉയർത്താനും അവർക്ക് കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ജീവന് ഭീഷണിയുണ്ടായിട്ടും ഒളിവിൽ കഴിയേണ്ടി വന്നിട്ടും രാജ്യം വിട്ടുപോകാതിരിക്കാനുള്ള അവരുടെ തീരുമാനം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ അധികാരം പിടിച്ചെടുക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ ധീരരായ രക്ഷാധികാരികളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പുരസ്‌കാര പ്രഖ്യാപനത്തിന് മുന്നോടിയായി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുരസ്‌കാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന ഊഹോപോഹങ്ങൾ നിലനിന്നിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

