ട്വന്റി ലോകകപ്പിൽ ബംഗ്ലദേശിനെ എറിഞ്ഞിട്ട് ഓസ്ട്രേലിയ ; പാറ്റ് കമ്മിൻസിന് ഹാട്രിക്

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഹാട്രിക്ക് നേടി ഓസീസ് പേസര്‍ പാറ്റ് കമിന്‍സ്. ബംഗ്ലാദേശ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മെഹ്മദ്ദുള്ള, മെഹ്ദി ഹസന്‍ എന്നിവരെ പുറത്താക്കിയ കമിന്‍സ് ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയിയെ കൂടി വീഴ്ത്തിയാണ് ഹാട്രിക്ക് തികച്ചത്. ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കമിന്‍സ്.

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തന്നെ ബ്രെറ്റ് ലീയാണ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ആദ്യ ഓസീസ് ബൗളര്‍. ട്വന്റി-20 യില്‍ ഓസീസിനായി ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം ബൗളറുമാണ് കമിന്‍സ്. ബ്രെറ്റ് ലീക്ക് പുറമെ ദക്ഷിണാഫ്രിക്കക്കെതിരെ ആഷ്ടണ്‍ ആഗര്‍, ബംഗ്ലാദേശിനെതിരെ നഥാന്‍ എല്ലിസ് എന്നിവരാണ് മുമ്പ് ഓസീസിനായി ഹാട്രിക്ക് നേടിയത്.

ട്വന്റി-20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറുമാണ് കമിന്‍സ്. ബ്രെറ്റ് ലീ, കര്‍ട്ടിസ് കാംഫെര്‍, വാനിന്ദു ഹസരങ്ക, കാഗിസോ റബാഡസ, കാര്‍ത്തിക് മെയ്യപ്പൻ, ജോഷ്വാ ലിറ്റില്‍ എന്നിവരാണ് കമിന്‍സിന് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേട്ടം കൈവരിച്ച ബൗളര്‍മാര്‍.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply