സാംസ്കാരിക-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് നിരക്കുകൾ വെട്ടിക്കുറച്ച് ഖത്തർ സാംസ്കാരിക മന്ത്രാലയം. രാജ്യത്തെ മാധ്യമ, സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ ലൈസൻസ് ഫീസുകൾ കുറക്കാൻ തീരുമാനിച്ചത്. ചില സേവനങ്ങൾക്കും രജിസ്ട്രേഷനുമെല്ലാം നൂറു ശതമാനം മുതൽ പത്തു ശതമാനം വരെയായി നിരക്ക് കുറച്ചു.
പരസ്യ, പബ്ലിക് റിലേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ തുടങ്ങാന്‍ 25,000 റിയാലായിരുന്ന ലൈസൻസ് തുക അഞ്ചിലൊന്നായി 5000 റിയാലിലേക്ക് കുറച്ചു. ഇതേ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 10,000 റിയാലില്‍നിന്ന് 5000 റിയാലായും കുറച്ചു. പ്രസാധകരുടെ ലൈസന്‍സ് തുകയില്‍ വന്‍ മാറ്റമാണ് വന്നത്. ഒരുലക്ഷം റിയാലില്‍ നിന്ന് 1500 റിയാലായാണ് കുറച്ചത്. ലൈസന്‍സ് പുതുക്കുന്നതിനും 1500 റിയാല്‍ നല്കിയാല് മതി, പ്രിന്റ് ചെയ്ത പുസ്തകങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ലൈസന്‍സ് തുക 15,000 ല്‍നിന്ന് 1500 ആയി കുറച്ചു.
ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍ വേണ്ടിയുള്ള ലൈസന്‍സ് നിരക്ക് 25,000 ല്‍ നിന്ന് 5000മായും സിനിമാ ഹൗസുകളുടേത് 2 ലക്ഷം റിയാലില്‍ നിന്ന് 25,000 റിയാലായും കുറച്ചിട്ടുണ്ട്. പ്രസാധനാലയങ്ങൾ, കലാ പ്രവർത്തനങ്ങൾ, സിനിമ, വിനോദം ഉൾപ്പെടെ വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

