ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മർദനം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. താക്കൂർ സമുദായത്തിൽ പെട്ടവരാണ് യുവാവിനെ മർദിച്ചത്. ‘യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരിക്കാവൂ എന്നും ആക്രോശിച്ചായിരുന്നു മർദനം’. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വരൻ കുതിരപ്പുറത്ത് വരുന്നത് ദൃശ്യങ്ങളിൽ കാണാം. ചുറ്റിലും വരനെ വരവേറ്റ് ആളുകളും നൃത്തം ചെയ്യുന്നുണ്ട്. ഈ സമയത്താണ് ഒരു കൂട്ടമാളുകൾ വരനെ മർദിച്ചത്. വരനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിനെ മർദിച്ച നാലുപേർക്കെതിരെ കേസെടുത്തു. എന്നാൽ എസ് സി എസ് ടി ആക്ട് ചുമത്താതെയാണ് കേസെടുത്തിരിക്കുന്നതെന്ന് വരന്റെ ബന്ധുക്കൾ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

