തട്ടിപ്പുകാർ എപ്പോൾ, എങ്ങനെ, ഏതെല്ലാം രൂപത്തിൽ നമ്മളെ സമീപിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല. പണമിടപാടുകൾ ഓൺലൈനിലും ചെയ്യാൻ തുടങ്ങിയതോടെ കള്ളന്മാർ പുതിയ രൂപത്തിൽ രംഗപ്രവേശം ചെയ്തു. ബംഗളൂരുവിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ വയോധികയ്ക്കു നഷ്ടമായത് 77,000 രൂപയാണ്.
ഓണ്‍ലൈൻ വഴി മോശം പാല് ലഭിച്ചതിനെത്തുടർന്ന് കസ്റ്റമർ കെയറിൽ പരാതിപറയുമ്പോൾ കമ്പനിയുടെ എക്സിക്യൂട്ടീവ് ആണെന്നുപറഞ്ഞ് ഫോണ്‍ എടുത്തയാൾ വൃദ്ധയെ തട്ടിപ്പിനിരയാക്കുകയായിരുന്നു. തനിക്ക് ലഭിച്ച പാല് കേടായതാണെന്നും തിരിച്ചുകൊണ്ടുപോവാനും ഇയാളോട് വൃദ്ധ ആവശ്യപ്പെട്ടു. എന്നാല്‍ പാല് നശിപ്പിച്ചുകൊള്ളാനും റീഫണ്ട് തുക നല്‍കാമെന്നും ജീവനക്കാരൻ മറുപടി നല്കി. തുടർന്ന് വൃദ്ധയുടെ ഫോണിലേക്ക് തട്ടിപ്പുകാരൻ തന്റെ യുപിഐ ഐഡി അയച്ചു. ഇതിനു പിന്നാലെ യുപിഐ ആപ്പില്‍ കയറി പാസ്വേഡ് അടിക്കാനും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് മനസിലാക്കാൻ സാധിക്കാതെ വൃദ്ധ തന്നോടു പറഞ്ഞത് അനുസരിക്കുകയായിരുന്നു. പിന്നീട് വൃദ്ധയുടെ അക്കൗണ്ടില്‍നിന്നു പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നു.
തട്ടിപ്പിനിരയായെന്നു മനസിലാക്കിയ വയോധിക ഉടൻ തന്നെ ഹെല്പ് ലൈൻ നമ്പറിലേക്കു വിളിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം തുടങ്ങി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

