ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.
മാട്രിസ് സർവ്വേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ – 60 – 70 വരെ സീറ്റുകളും ഇന്ത്യ- 45 – 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.ദൈനിക് ഭാസ്‌കർ സർവേ പ്രകാരം എൻഡിഎ 145-160 സീറ്റ് വരെ നേടുമ്പോൾ ഇന്ത്യ സഖ്യത്തിന് 73-91 സീറ്റുവരെയാണ് പ്രവചിക്കപ്പെടുന്നത്. ജെഎസ്പിക്ക് മൂന്ന് സീറ്റ് വരേയും മറ്റുള്‌ലവർക്ക് അഞ്ച് മുതൽ ഏഴ് സീറ്റുവരെയാണ് പ്രവചിക്കുന്നത്.മാട്രൈസ് സർവേ ഫലത്തിൽ എൻഡിഎ 147-167 സീറ്റ് വരേയും ഇന്ത്യ മുന്നണി 70-90 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്‌ലവർ 2-8 വരേയും ആണ് പ്രവചിക്കുന്നത്.പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലത്തിൽ എൻഡിഎ 133-148 സീറ്റ് വരേയും ഇന്ത്യ മുന്നണി 87- 102 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്‌ലവർ 3-6 വരേയും ആണ് പ്രവചിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

