ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹർജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹർജിയുമാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഇലക്ട്രൽ ബോണ്ടുകൾ വഴി രാഷ്ട്രീയപ്പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്.ബി.ഐയ്ക്ക് നൽകിയ സമയം മാർച്ച് ആറിന് അവസാനിച്ചിരുന്നു. എന്നാൽ രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ 30 വരെ സമയം നൽകണമെന്നാണ് എസ്.ബി.ഐ മുന്നോട്ടു വക്കുന്ന ആവശ്യം. ഇതിന് പിന്നാലെ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും, സി.പി.എമ്മും കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

