മദ്യപിച്ചെത്തിയ പൊലീസുകാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം. ഉദ്യോഗസ്ഥർ തങ്ങളെ ഉന്തുകയും തള്ളുകയും ചെയ്തെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ക്രിമിനലുകളല്ല. എന്നാൽ പൊലീസുകാർ ഞങ്ങളോട് ക്രിമിനലുകളോടെന്നതുപോലെയാണ് പെരുമാറിയത്. പുരുഷന്മാരാണ് എന്നെ പിടിച്ച് തള്ളിയത്. വനിതാ പൊലീസുകാർ എവിടെ.’-വിനേഷ് ഫൊഗട്ട് ചോദിച്ചു.
ഗുസ്തി താരം ബജ്‌റംഗ് പുനിയ തനിക്ക് കിട്ടിയ മെഡലുകളെല്ലാം തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുളള ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന ഇരകളായ വനിത ഗുസ്തി താരങ്ങളുടെ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ ഇരുപത്തിമൂന്നിനാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം ആരംഭിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

