പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്ക് കൂടി സുപ്രിംകോടതി ജാമ്യം അനുവദിച്ചു. യഹിയ കോയ തങ്ങള്‍, അബ്ദുല്‍ സത്താര്‍, സിഎ റൗഫ് എന്നിവര്‍ക്കാണ് ജാമ്യം സുപ്രിംകോടതി നൽകിയിരിക്കുന്നത്. പ്രതികള്‍ക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്നും ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം ജയിലിലടയ്ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്‍ഐഎയുടെ എതിര്‍പ്പ് തള്ളിയാണ് സുപ്രിംകോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. നേരത്തെ കേസിൽ പ്രതികളായ 10 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.
എസ്‍ഡിപിഐ പ്രവർത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച് ജംഷീർ, ബി ജിഷാദ്,അഷ്‌റഫ് മൗലവി,സിറാജുദ്ദീൻ,അബ്ദുൽ ബാസിത്,അഷ്‌റഫ്,മുഹമ്മദ് ഷെഫീഖ്,ജാഫർ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

