സ്വര്‍ണവ്യാപാരിയെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ അർജുനെ പുനെയില്‍ നിന്നാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.
എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വിവിധ വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

