പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സിദ്ധാർഥന്റെ ശരീരം ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്ന് ഹോസ്റ്റൽ പാചകക്കാരനായ ജെയിംസ്. കഴുത്തിലെ തുണി മുറിച്ചുമാറ്റാൻ സഹായിച്ചത് താൻ ആയിരുന്നെന്നും ജെയിംസ് വെളിപ്പെടുത്തി.
ശരീരം താഴെ ഇറക്കുമ്പോൾ സർവകലാശാല ഡീൻ തൊട്ടടുത്തുണ്ടായിരുന്നുവെന്നും ജെയിംസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലുകാരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിദ്ധാർത്ഥനെ താഴെ ഇറക്കുമ്പോൾ ജീവനില്ലായിരുന്നുവെന്നും പാചകക്കാരൻ പറഞ്ഞു. ശരീരം താഴെയിറക്കാനും ആശുപത്രിയിലേക്കു കൊണ്ടുപോകാനും ഉണ്ടായിരുന്നവരിൽ അധികപേരും സിദ്ധാർഥനെ പീഡിപ്പിച്ച കേസിലെ പ്രതികളായിരുന്നു.
ഉത്തരേന്ത്യൻ വിദ്യാർഥികളാണ് മരണം കണ്ട് ആദ്യം ബഹളം വെച്ചത്. മൃതദേഹം കണ്ട അടുക്കള ജീവനക്കാരിയും നിലവിളിച്ചു. ഡീനിന്റെ സാന്നിധ്യത്തിലാണ് മരണശേഷം എല്ലാം നടന്നതെന്നുമാണ് ജെയിംസ് പറഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

