സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.
- സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽനിന്നു 15 പൈസയായി ഉയരും.
- ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.
- ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും.
- റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും.
- സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന.
- പാട്ടക്കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി.
- ടൂറിസ്റ്റ് ബസ് നികുതി കുറയും.
ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.
ഏപ്രിൽ മുതലുള്ള ക്ഷേമ പെൻഷൻ അതതു മാസം നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2023 ഒക്ടോബർ മുതൽ ഇതുവരെ 6 മാസത്തെ പെൻഷൻ കുടിശികയാണ്. 2 മാസത്തെ പെൻഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

