കഴക്കൂട്ടം മേൽപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റി അറിയിച്ചതിനാലാണ് നവംബറിൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ക്രെഡിറ്റ് അടിച്ചു മാറ്റാനല്ല മറിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘കഴിഞ്ഞ നവംബർ 15ന് തുറക്കാനാകുമെന്ന് അവർ തന്നെ അറിയിച്ചതാണ്. ഞങ്ങൾ പറഞ്ഞതല്ല. എന്നു തുറക്കും എന്നു തീരുമാനിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എത്രയും വേഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ മന്ത്രി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

