ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് കുറിപ്പ്; ഭർത്താവിനെതിരെ ഭാര്യ ഹൈക്കോടതിയിൽ

നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി.

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം.

വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പു മലയാളത്തിലാക്കി നൽകിയെന്നു ഹർജിയിൽ പറഞ്ഞു. ഭർത്താവിന്റെ പിതാവാണ് ഇതു തയാറാക്കിയതെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ചു പ്രി നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്കു കത്ത് അയച്ചിരുന്നു. തുടർന്നു പരാതി പരിശോധിക്കാനും കർശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷനൽ ഡയറക്ടർക്കു കൈമാറി.

നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണു ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി.

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം.

വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പു മലയാളത്തിലാക്കി നൽകിയെന്നു ഹർജിയിൽ പറഞ്ഞു. ഭർത്താവിന്റെ പിതാവാണ് ഇതു തയാറാക്കിയതെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ചു പ്രി നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്കു കത്ത് അയച്ചിരുന്നു. തുടർന്നു പരാതി പരിശോധിക്കാനും കർശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷനൽ ഡയറക്ടർക്കു കൈമാറി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply