എസ് എഫ്‌ ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്ബനി നല്‍കിയ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

വിഷയത്തെക്കുറിച്ച്‌ കമ്ബനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്ബനീസ് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കിയതാണ്. അന്വേഷണത്തോട് തങ്ങള്‍ പൂർണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയില്‍ പറയുന്നത്.

വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകള്‍ക്കിടെയായിരുന്നു എക്സാലോജിക് കമ്ബനി ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. എക്സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവില്‍ ആയതിനാലാണ് കമ്ബനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

എസ് എഫ്‌ ഐ ഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. മനു പ്രഭാകർ കുല്‍ക്കർണി മുഖേനയായിരുന്നു എക്സാലോജിക് ഹർജി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി ഹർജി പരിഗണിച്ചിരുന്നു. ഒരു മണിക്കൂറോളം വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply