അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ രാജ്യത്തുതന്നെ നിർമിച്ചതായിരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
‘അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമിച്ചതാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കിൽ, ആപ്പിൾ യുഎസിനു കുറഞ്ഞത് 25 ശതമാനം താരിഫ് നൽകണം’- ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിർമാണശാലകൾ കഴിഞ്ഞ സാമ്പത്തിക വർഷം 12 മാസത്തിനുള്ളിൽ 22 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് ഉത്പാദിപ്പിച്ചത്. യുഎസ് ആസ്ഥാനമായ കമ്പനി മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ ഐഫോൺ നിർമാണം 60 ശതമാനം വർധിപ്പിച്ചിരുന്നു. അതിനിടെയാണ് അമേരിക്കയിൽ വിറ്റഴിക്കുന്ന ഐഫോണുകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലല്ല നിർമിക്കേണ്ടതെന്ന ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ആപ്പിൾ ഉടൻ പ്രതികരിച്ചില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

