ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ ആശുപത്രികളിൽ മരുന്നുകൾ എത്തിച്ച് യുഎഇ

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസ്സയിലെ ആശുപത്രികളിലേക്ക് യു.എ.ഇ 12 ടൺ മരുന്നുകൾ എത്തിച്ചു. റാസൽഖൈമയിലെ ജുൾഫാർ ഫാർമസ്യൂട്ടിക്കൽസ് ആണ് ഇത്രയും മരുന്നുകൾ ഗാസയിലെത്തിച്ചത്. ഗാസ്സക്കായി യു.എ.ഇ തുടരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയാണ് മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ വലയുന്ന ഗാസ്സയിലെ ആശുപത്രിയിലേക്ക് മരുന്നുകൾ എത്തിച്ചത്.

ഇസ്രയേൽ ബോംബിട്ട് തകർത്ത ഗാസ്സയുടെ ആരോഗ്യമേഖലക്ക് കൈത്താങ്ങാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആന്റിബയോട്ടിക്കുകളും, വേദനസംഹാരികളും, പരിക്കേറ്റവരുടെ ചർമ ചികിൽസക്ക് ആവശ്യമായ മരുന്നുകളും ഗാസ്സയിലേക്ക് അയച്ചത്. യു.എ.ഇ ഗാസ്സയിലെ ജനതക്കൊപ്പമാണെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ ഉദ്യമമെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply