നാലുദിവസമായി രൂക്ഷമായ സംഘർഷം നടന്നിരുന്ന അഫ്ഗാൻ-പാക് അതിർത്തിയിൽ ഒടുവിൽ വെടിനിർത്തലിന് ധാരണ ആയി. ഇന്ന് വൈകിട്ട് 5.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു
പാക്- അഫ്ഗാൻ അതിർത്തിയിൽ ഇന്ന് വീണ്ടും സംഘർഷമുണ്ടായി. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താൻ ഖത്തറിന്റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
12 സാധാരണക്കാർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും താലിബാൻ അവകാശപ്പെടുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ അറിയിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റെന്നും താലിബാൻ വക്താവ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

