മോദിയെ ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യം ഓർമിപ്പിച്ച് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്കിയാൻ. മനുഷത്വരഹിതമായ ഇത്തരം ആക്രമണങ്ങളെ ഇറാൻ അപലപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ പ്രതിരോധിക്കാൻ മേഖലയിൽ സഹകരണം വേണമെന്നും ഇറാനിയൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയിൽ തീവ്രവാദത്തെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇതിനായി രാജ്യങ്ങൾക്കിടയിൽ പരസ്പരസഹകരണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുമായുള്ള സംഭാഷണത്തിൽ മഹാത്മ ഗാന്ധിയുടേയും ജവഹർലാൽ നെഹ്റുവിന്റേയും പാരമ്പര്യം ഓർമിപ്പിക്കുകയും ചെയ്തു. സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പാരമ്പര്യമാണ് മഹാത്മഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനുമുള്ളത്….

Read More

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ്

ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും ചേർന്നു പ്രശ്നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ആ അതിർത്തിയിൽ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. അവർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതു പരിഹരിക്കുമെന്നു തനിക്കുറപ്പുണ്ടന്നും ട്രംപ് പറഞ്ഞു എന്നാൽ ഇപ്പോൾ നടന്ന ഭീകരാക്രമണം തെറ്റാണെന്നു…

Read More

ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണം; ശക്തമായി അപലപിച്ച് യുഎൻ രക്ഷാസമിതി

ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായി അപലപിച്ചിരിക്കുകയാണ് യുഎൻ രക്ഷാ സമിതി അംഗങ്ങൾ. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയെന്നും രക്ഷാസമിതി വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎൻ ആശംസിച്ചു. എല്ലാ തരത്തിലുള്ള തീവ്രവാദവും അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും വരെ ഗുരുതരമായ ഭീഷണി പടർത്തുന്നതാണെന്ന് സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഊന്നിപ്പറഞ്ഞു. ഈ നിന്ദ്യമായ ഭീകരപ്രവർത്തനവുമായി…

Read More

ഇന്ത്യൻ രാഷ്ട്രപതിയും ഇന്ന് മറ്റു ലോകനേതാക്കൾക്കൊപ്പം മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മറ്റു ലോകനേതാക്കൾക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കും. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക്…

Read More

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന് വിട നൽകും; പൊതുദർശനം പൂർത്തിയായി

ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന് വിട പറയും. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദ‍ർശനം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.30ന് വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. പതിനായിരങ്ങളാണ് പൊതുദർശനത്തിന് എത്തിയത്. ഒടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്….

Read More

ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം; സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലോക നേതാക്കളും

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ വത്തിക്കാനിലേക്ക് ഒഴുകിയെത്തുകയാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും അതിനോടനുബന്ധിച്ചുള്ള റോഡുകളിലും പതിനായിരക്കണക്കിന് ആളുകൾ മാർപാപ്പയെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നു.വത്തിക്കാൻ പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെയാണ് പൊതുദർശനം അവസാനിപ്പിക്കുക. അതിന് ശേഷം, വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുജന പ്രവേശനം നിരോധിക്കും. എട്ട് കർദിനാൾമാരുടെ നേതൃത്വത്തിൽ പേടകം അടയ്ക്കും. മാർപാപ്പയുടെ സ്വകാര്യ സെക്രട്ടറിമാരും ഈ ചടങ്ങിൽ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങിൽ…

Read More

പഹൽഗാം ഭീകരാക്രമണം; അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ്

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യു.എസ് രംഗത്ത്. അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി. ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവരുടെ തിരിച്ചുവരവിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ ഹീനമായ പ്രവൃത്തിയുടെ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു’ – ബ്രൂസ് കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് യു.എസ് കരുതുന്നുണ്ടോ എന്നും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിൽ യു.എസ് എന്തെങ്കിലും പങ്ക് വഹിക്കുന്നുണ്ടോ എന്നും ഉള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്…

Read More

ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമരക്കാരെന്ന് പാക് മന്ത്രി

പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ രംഗത്ത്. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രിയും സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻഐഎ സംഘം…

Read More

ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് യാത്രികർ ഇന്ന് പുറപ്പെടും

ചൈനീസ് ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് സഞ്ചാരികൾ വ്യാഴാഴ്ച പുറപ്പെടും. കഴിഞ്ഞ ആറു മാസമായി നിലയത്തിലുള്ള മൂന്ന് സഹപ്രവർത്തകർക്ക് പകരമായാണ് ഇവർ പോകുന്നത്. ബെയ്ജിങ് സമയം വ്യാഴാഴ്ച വൈകീട്ട് 5.17നാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുഖ്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ഷെൻഷൗ-20 പേടകം പുറപ്പെടുക.

Read More

ഭീകരാക്രമണം നടന്ന ദിവസം എർദോഗനുമായി കശ്മീർ ചർച്ച ചെയ്ത് പാക് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലെ പാകിസ്ഥാൻ സന്ദർശന…

Read More