ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ നാലാം ഘട്ടം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ഒമാൻ വിഷൻ 2040-ന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ നിയമപ്രകാരം ഇനി പറയുന്ന മേഖലകളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല:
- കാർഷിക ഉൽപ്പന്നങ്ങൾ, ജലസേചന സംവിധാനങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ.
- നഴ്‌സറികൾ, മില്ലുകൾ, തേൻ വിൽപന കേന്ദ്രങ്ങൾ.
- വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ.
50 മൈക്രോമീറ്ററിൽ താഴെ കനമുള്ള, ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിയമലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. 2027-ഓടെ രാജ്യം പ്ലാസ്റ്റിക് ബാഗുകളിൽ നിന്ന് പൂർണ്ണമുക്തമാകാനാണ് ലക്ഷ്യമിടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

