ലൈംഗിക പീഡനക്കേസിൽ തൻ്റെ മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും, ഈ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണ് ഇങ്ങനെ ഒരു ആവശ്യമുന്നയിക്കുന്നതെന്നും രാഹുൽ ഹർജിയിൽ പറയുന്നു.
രാഹുലിൻ്റെ ഈ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ അന്വേഷണ സംഘം എത്തി കെയർ ടേക്കറുടെ മൊഴിയെടുത്തിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഒരു മുതിർന്ന കോൺഗ്രസ് നേതാവിൻ്റേതാണെന്നാണ് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന കാര്യമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. ഒളിവിലായിരിക്കുന്ന രാഹുലിനായി പാലക്കാട്, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

