മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ല; അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശൻ

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയല്ലെന്നും ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും സതീശൻ പറഞ്ഞു. ചികിത്സയ്ക്ക് പോയതിനെ കുറ്റപ്പെടുത്താനില്ല. അദ്ദേഹം അസുഖം മാറി വേഗം തിരിച്ചുവരണം. പകരം ചുമതല കൊടുക്കേണ്ട കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ഇല്ലായ്മയാണ് ഇവിടുത്തെ അവസ്ഥയെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാവരുടെയും മുന്നിൽ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയാണ്. എന്നിട്ട് അതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സതീശൻ പറഞ്ഞു. വീണാ ജോർജ് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം. അവർ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കാൻ തയ്യാറായതെന്നും സതീശൻ പറഞ്ഞു.

മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല കേരളത്തിലെ ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത യുഡിഎഫ് ചൂണ്ടിക്കാണിക്കാൻ തുടങ്ങിയത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് ഇവർ. തെരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് കോവിഡ് മരണങ്ങൾ ഒളിപ്പിച്ചുവച്ചു. ലോകത്ത് ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്ന് അവർ പിആർ പ്രചരണം നടത്തി. ഇന്ന് ഏറ്റവും അധികം പകർച്ചവ്യാധികൾ ഉള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ മരുന്നില്ല. മെഡിക്കൾ കോളജിൽ സർജിക്കൽ ഉപകരണങ്ങളില്ല. അതിന് പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തേണ്ടേ?. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ഡോ ഹാരിസ് അടിവരയിടുകയാണ് ചെയ്തത്. ആദ്യം അദ്ദേഹത്തെ മന്ത്രിമാർ സോപ്പിട്ടു. പിന്നെ മുഖ്യമന്ത്രിയടക്കമുള്ള ആളുകൾ വിരിട്ടി. ആരോഗ്യരംഗത്ത് ഒരുപാട് അഴിമതിയുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരും. കുറെ നാളായി പിആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ല; അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശൻ

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയല്ലെന്നും ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും സതീശൻ പറഞ്ഞു. ചികിത്സയ്ക്ക് പോയതിനെ കുറ്റപ്പെടുത്താനില്ല. അദ്ദേഹം അസുഖം മാറി വേഗം തിരിച്ചുവരണം. പകരം ചുമതല കൊടുക്കേണ്ട കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ഇല്ലായ്മയാണ് ഇവിടുത്തെ അവസ്ഥയെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാവരുടെയും മുന്നിൽ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയാണ്. എന്നിട്ട് അതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സതീശൻ പറഞ്ഞു. വീണാ ജോർജ് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം. അവർ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കാൻ തയ്യാറായതെന്നും സതീശൻ പറഞ്ഞു.

മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല കേരളത്തിലെ ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത യുഡിഎഫ് ചൂണ്ടിക്കാണിക്കാൻ തുടങ്ങിയത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് ഇവർ. തെരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് കോവിഡ് മരണങ്ങൾ ഒളിപ്പിച്ചുവച്ചു. ലോകത്ത് ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്ന് അവർ പിആർ പ്രചരണം നടത്തി. ഇന്ന് ഏറ്റവും അധികം പകർച്ചവ്യാധികൾ ഉള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ മരുന്നില്ല. മെഡിക്കൾ കോളജിൽ സർജിക്കൽ ഉപകരണങ്ങളില്ല. അതിന് പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തേണ്ടേ?. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ഡോ ഹാരിസ് അടിവരയിടുകയാണ് ചെയ്തത്. ആദ്യം അദ്ദേഹത്തെ മന്ത്രിമാർ സോപ്പിട്ടു. പിന്നെ മുഖ്യമന്ത്രിയടക്കമുള്ള ആളുകൾ വിരിട്ടി. ആരോഗ്യരംഗത്ത് ഒരുപാട് അഴിമതിയുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരും. കുറെ നാളായി പിആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ല; അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശൻ

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയല്ലെന്നും ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും സതീശൻ പറഞ്ഞു. ചികിത്സയ്ക്ക് പോയതിനെ കുറ്റപ്പെടുത്താനില്ല. അദ്ദേഹം അസുഖം മാറി വേഗം തിരിച്ചുവരണം. പകരം ചുമതല കൊടുക്കേണ്ട കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ഇല്ലായ്മയാണ് ഇവിടുത്തെ അവസ്ഥയെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാവരുടെയും മുന്നിൽ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയാണ്. എന്നിട്ട് അതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സതീശൻ പറഞ്ഞു. വീണാ ജോർജ് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം. അവർ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കാൻ തയ്യാറായതെന്നും സതീശൻ പറഞ്ഞു.

മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല കേരളത്തിലെ ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത യുഡിഎഫ് ചൂണ്ടിക്കാണിക്കാൻ തുടങ്ങിയത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് ഇവർ. തെരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് കോവിഡ് മരണങ്ങൾ ഒളിപ്പിച്ചുവച്ചു. ലോകത്ത് ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്ന് അവർ പിആർ പ്രചരണം നടത്തി. ഇന്ന് ഏറ്റവും അധികം പകർച്ചവ്യാധികൾ ഉള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ മരുന്നില്ല. മെഡിക്കൾ കോളജിൽ സർജിക്കൽ ഉപകരണങ്ങളില്ല. അതിന് പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തേണ്ടേ?. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ഡോ ഹാരിസ് അടിവരയിടുകയാണ് ചെയ്തത്. ആദ്യം അദ്ദേഹത്തെ മന്ത്രിമാർ സോപ്പിട്ടു. പിന്നെ മുഖ്യമന്ത്രിയടക്കമുള്ള ആളുകൾ വിരിട്ടി. ആരോഗ്യരംഗത്ത് ഒരുപാട് അഴിമതിയുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരും. കുറെ നാളായി പിആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.

Leave a Reply