എന്‍എസ് എസ് പിന്തുണ എൽഡിഎഫിന്‍റെ മൂന്നാം വരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ ജനവിഭാഗത്തിന്‍റെയും പിന്തുണയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. യുവതീ പ്രവേശനം അടക്കം വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ ഗോവിന്ദൻ പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം ആർക്കും എതിരല്ലെന്നും പറഞ്ഞു.
എയിംസ് വിവാദത്തിൽ ബിജെപിയെ വിമര്‍ശിച്ചാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു. എയിംസ് എത്രയോ മുമ്പ് കേരളത്തിൽ ലഭിക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാരും എംപിമാരും കേന്ദ്രസർക്കാരിനോട് ആവശ്യം ഉന്നയിച്ചു. കിനാലൂരിൽ ഭൂമി കണ്ടെത്തി നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയോ സർക്കാരോ കിണാലൂരിലെ ഭൂമി സ്വീകാര്യമല്ലെന്ന് പറഞ്ഞിട്ടില്ല. വികസന കാര്യത്തിൽ എങ്കിലും കേരള ബിജെപി തമ്മിൽ തല്ല് അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. നിരുത്തരവാദപരമായിട്ടുള്ള രീതിയിലാണ് സുരേഷ് ഗോപി മാറിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.

